ഇന്ത്യ–പാക് സംഘർഷാവസ്ഥ: പിഴവ് ഇല്ലാതെ മോക്ഡ്രിൽ

feature-image

Play all audios:

Loading...

ചെന്നൈ ∙ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മോക്ഡ്രിൽ നടത്തി. കൽപാക്കം ആണവ നിലയം, ചെന്നൈ തുറമുഖം


എന്നിവിടങ്ങളിലായിരുന്നു മോക്ഡ്രിൽ. വ്യോമാക്രമണ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തി. ചെന്നൈ സെൻട്രൽ അടക്കം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ


സുരക്ഷ കൂട്ടി. കർശന പരിശോധനയ്ക്കു ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്. നഗരത്തിൽ നിന്നു ചണ്ഡിഗഡിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി. ഇൻഡിഗോ എയർലൈൻസിന്റെ ചണ്ഡിഗഡിലേക്കുള്ള രണ്ടും


തിരിച്ചുള്ള ഒരു സർവീസുമാണ് റദ്ദാക്കിയത്. English Summary: CHENNAI SECURITY HEIGHTENED POST PAHALGAM TERROR ATTACK. MOCK DRILLS WERE CONDUCTED AT CRUCIAL LOCATIONS LIKE THE KALPAKKAM NUCLEAR


PLANT AND CHENNAI PORT, RESULTING IN INCREASED SECURITY CHECKS AT THE AIRPORT AND RAILWAY STATIONS.