കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ല

Play all audios:

Loading...

എടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി മാർക്കറ്റിങ് അധികൃതരെ കണ്ട് പരാതി പറയുമ്പോൾ ഏതെങ്കിലും ഏജന്റുമാർ


പാടശേഖരത്ത് എത്തി 10 മുതൽ 20 വരെ കിലോ നെല്ല് ഓരോ ക്വിന്റൽ നെല്ലിനും അധികമായി ചോദിക്കുകയാണ്. മോയിസ്ചറൈസർ മീറ്റർ കൊണ്ട് പരിശോധിച്ച ശേഷം കിഴിവ് നൽകാമെന്നു പറയുന്നതോടെ മടങ്ങിപ്പോകുന്ന ഏജന്റുമാർ


പിന്നീട് ദിവസങ്ങൾ കഴിഞ്ഞാലും തിരിഞ്ഞു നോക്കുന്നില്ല. എന്നാണ് പരാതി.  തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന കാരിക്കുഴി പുല്ലാരി മംഗലത്താടി പാ‌ടത്ത്  രണ്ടാഴ്ചയായി നെല്ല് പാ‌ടത്തു കിടക്കുകയാണ്. 1750


ക്വിന്റൽ നെല്ലാണ് പാടത്തും പറമ്പിലും സമീപ റോഡുകളിലും  കൂട്ടിയിട്ടിരിക്കുന്നത് എന്ന് പാടശേഖര നെൽ ഉൽപാദക സമിതി പ്രസിഡന്റ് പി.ഒ. തോമസ്, സെക്രട്ടറി സിഎം ഏബ്രഹാം എന്നിവർ പറഞ്ഞു. . തലവടി 88 – ൽ


പാടത്തും ഇതു തന്നെയാണ് അവസ്ഥ. കൊയ്തിട്ട നെല്ല് പാ‌ടത്ത് ദിവസങ്ങളായി കിടക്കുകയാണ്. ADVERTISEMENT മില്ലു‌കാർ നെല്ല് വേണ്ട എന്ന നിലപാട് സ്വീകരിക്കുന്നതായി കർഷകരായ പി.ജി വർക്കി, ബിജു, ഷിബു


തുടങ്ങിയവർ പറയുന്നു. പല പാടശേഖരങ്ങളിലായി 50 ലോഡ് നെല്ലാണ് ഇത്തരത്തിൽ കിടക്കുന്നത്. ഇതിനോടകം പല തവണ മഴ പെയ്തതിനാൽ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് കരയിൽ എത്തിച്ച് തൊഴിലാളികളെ വച്ച് വീണ്ടും


ഉണക്കിക്കൂട്ടുകയാണ്. ഏക്കറിന് 3000 രൂപ അധിക ചെലവ് ആണ് ഇതിനായി ഉണ്ടാകുന്നത്. പാടത്തു കിടന്ന നെല്ല് കരയ്ക്ക് എത്തിച്ച് കൂട്ടി ഇടുന്നതിന് പുരയിടത്തിന്റെ തറവാടക കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ട്. 


പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്കാണ് ഏറെ നഷ്ടം. അധിക ചെലവിനു പുറമേ പാട്ടം കൊടുക്കണം. പാട്ടക്കൃഷി കർഷകനെ സംബന്ധിച്ചിടത്തോളം പാട്ടം ഉൾപ്പെടെ ഏക്കറിന് 45000 രൂപയിലേറെ ചെലവ് വന്നിട്ടുണ്ട്


അതിനിടയിലാണ് അധിക ചെലവു കൂടി വരുന്നതെന്ന് പാട്ട കർഷകർ പറയുന്നു. ADVERTISEMENT പുളിങ്കുന്ന്, തലവടി, നെടുമുടി, മുട്ടാർ, വെളിയനാട്, രാമങ്കരി, നെടുമുടി, തകഴി, വീയപുരം, ഹരിപ്പാട്, ചെന്നിത്തല,


മാന്നാർ എന്നിവിടങ്ങളിലായി 4000 ഹെക്ടറിൽ അധികം പാടത്ത് നെല്ല് കൊയ്തു തീർക്കാനുണ്ട്. മഴ ഇതിനു തടസ്സം ആകുന്നതായി കർഷകർ പറയുന്നു. ഇത് സംഭരണത്തെയും ബാധിക്കുകയാണ്.